എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം
ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല മെത്രാപ്പോലീത്തന്‍ സഭയായി അംഗീകരിക്കുക കോടതിയില്‍ അതിരൂപതക്ക് വേണ്ടി നല്‍കിയ സത്യവാങ്മൂലം തിരുത്തുക സഭയുടെ പേരുമാറ്റാനോ, ആസ്ഥാന ദേവാലയം മാറ്റാനുമുള്ള തീരുമാനങ്ങളെയും വൈദിക യോഗം ശക്തമായി ചെറുക്കും മാര്‍പാപ്പ ലിറ്റര്‍ജി കാര്യത്തില്‍ തുറവിയുള്ളതും ആത്മാര്‍ത്ഥതയുമുള്ള ഡയലോഗാണ് ആഗ്രഹിക്കുന്നതെന്ന് വൈദികര്‍ക്ക് മാര്‍പ്പാപ്പയുടെ കത്ത് ഭൂമിയിടപാടു കേസില്‍ മാര്‍പ്പാപ്പ സിനഡിനോട് ആവശ്യപ്പെട്ട റെസ്റ്റിറ്റ്യൂഷന്‍ നടപ്പിലാക്കി മെത്രന്മാര്‍ മാര്‍പ്പാപ്പയെ അനുസരിക്കുക ഡീക്കന്മാര്‍ക്ക് പട്ടം കൊടുക്കുക
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ വിളിച്ചുകൂട്ടിയ പ്രസ്ബിറ്റേറിയം (വൈദിക യോഗം) ഒറ്റക്കെട്ടായി ജനാഭിമുഖ കുര്‍ബാന ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്റായി അംഗീകരിച്ചു തരുകയോ, അല്ലെങ്കില്‍ അതിരൂപതയെ മെത്രാൻസിനഡിൽ നിന്നു വേർപ്പെടുത്തി മാര്‍പാപ്പയുടെ കീഴില്‍ മറ്റൊരു മെത്രാപ്പോലീത്തന്‍ സഭയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതിരൂപതയിലെ പള്ളികള്‍ മുന്‍സിഫ് കോടതികളിലെ ഉത്തരവു വഴി പൂട്ടിക്കാന്‍ തക്കവിധം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നല്കിയ സത്യവാങ്മൂലം തിരുത്തി നല്കണമെന്നും മാര്‍ ബോസ്കോ പുത്തൂരിനോട് വൈദികര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‍റെയും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ ഗുജോറോത്തിയുടെയും കത്തുകളുടെ പശ്ചാത്തലത്തിലും പേപ്പൽ ഡെലഗേറ്റ് ആർച്ചബിഷപ്പ് സിറിൽ വാസിലിന്റെ അനുവാദത്തോടെയുമാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ അടിയന്തിര വൈദിക യോഗം ചുണങ്ങംവേലിയിലുള്ള നിവേദിതയില്‍ വിളിച്ചുകൂട്ടിയത്. മേജര്‍ ആര്‍ച്ചുബിഷപ്പും സംഘവും വത്തിക്കാനിൽ പോകുമ്പോൾ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പാക്കാനുള്ള ഒരു കര്‍മപദ്ധതി അവിടെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വൈദികയോഗം വിളിച്ചുകൂട്ടിയത്.
പക്ഷേ മാര്‍ ബോസ്കോ പുത്തൂര്‍ സമ്മേളനത്തിന്‍റെ ആരംഭത്തിലെ തന്നെ മേജര്‍ ആര്‍ച്ചുബിഷപ്പ് നല്കിയ കത്തിലെ ഏകീകൃത കുര്‍ബാന ചൊല്ലാന്‍ വിസമ്മതിക്കുന്ന വൈദികര്‍ക്കെതിരെ മതകോടതി സ്ഥാപിച്ച് ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന വാചകം വായിച്ചതോടെ വൈദികര്‍ ഒന്നടങ്കം എന്നാല്‍ എത്രയും വേഗം 450 വൈദികര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതായിരിക്കും ചര്‍ച്ചകള്‍ നടത്തുന്നതിലും ഭേദം എന്ന് അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് 300 ഓളം വൈദീകർ പങ്കെടുത്ത വൈദീക യോഗം ഏകകണ്ഠേന ബോസ്കോ പുത്തൂര്‍ മെത്രാനെ അറിയിച്ചു. ഈ കാര്യം റോമിനെ അറിയിക്കുകയാണ് ബോസ്കോ മെത്രാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെന്ന നിലയില്‍ ചെയ്യേണ്ടതെന്ന് വൈദികര്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്തി. അതിരൂപതയിലെ പല ഇടവകകളിലും ഒറ്റപ്പെട്ട ചില വ്യക്തികള്‍ മാത്രമാണ് ഏകീകൃത കുര്‍ബാന ആവശ്യപ്പെടുന്നത്. അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കാക്കനാട് മൗണ്ട് സെന്‍റ് തോമസ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏകികൃത കുര്‍ബാന ലോബിയുടെ നിര്‍ദ്ദേശ പ്രകാരം വികാരിയച്ചൻമാർക്കെതിരെ കേസ് കൊടുക്കുന്നു. കേസുകൾ കൊടുക്കുന്നവർ ഇടവകകളിൽ ഒറ്റപ്പെട്ടവരാണ്. കേസുകളുള്ള പള്ളികള്‍ കേസുകള്‍ നടത്താന്‍ വരുന്ന ചെലവ് അതിരൂപതയിലേക്കു നല്കേണ്ട ഭദ്രസാന ഫീസില്‍ നിന്നും കുറയ്ക്കുമെന്നും വൈദികയോഗം തീരുമാനിച്ചു. കോടതികളിലെ കേസുകളെ വൈദികര്‍ ഭയപ്പെടുന്നില്ലെന്നും ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിനു മുമ്പ് നല്കിയിട്ടുള്ള വിധികള്‍ പ്രകാരം ആരാധനക്രമ കാര്യങ്ങളില്‍ കോടതികള്‍ക്കു ഇടപെടാന്‍ പറ്റുകയില്ലെന്ന കാര്യവും വൈദികര്‍ എടുത്തുപറഞ്ഞു.
സീറോ മലബാര്‍ സിനഡ് ന്യൂസില്‍ പ്രസിദ്ധികരിച്ചിരിക്കുന്നതുപോലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനരൂപത എന്ന അതിരൂപതയുടെ പദവി എടുത്തുകളയാനോ, സഭയുടെ പേരുമാറ്റാനോ, ആസ്ഥാന ദേവാലയം എറണാകുളം സെന്‍റ് മേരീസ് കത്തിദ്രല്‍ ബസിലിക്കയില്‍ നിന്നും മാറ്റാനും മറ്റുമുള്ള തീരുമാനങ്ങളെയും വൈദിക യോഗം അപലപിക്കുകയും അത്തരം നീക്കളെ ശക്തമായി ചെറുക്കുമെന്നും മാര്‍ ബോസ്കോയെ അറിയിക്കുകയും ചെയ്തു.
മുന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വത്തിക്കാനു നല്കിയ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടിനെ കുറിച്ച് വൈദികരുടെ അഡ് ഹോക് കമ്മിറ്റി മാര്‍പാപ്പയ്ക്ക് അയച്ച കത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ നിന്നും കണ്‍വീനര്‍ ഫാ. ജോസ് ഇടശ്ശേരിക്കു വന്ന ഒദ്യോഗികമായ മറുപടിയില്‍ മാര്‍പാപ്പ ലിറ്റര്‍ജി കാര്യത്തില്‍ തുറവിയുള്ളതും ആത്മാര്‍ത്ഥതയുമുള്ള ഡയലോഗാണ് ആഗ്രഹിക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. അതിന്‍ പ്രകാരം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരേയും അല്മായരേയും നേരിട്ട് കണ്ടാണ് ലിറ്റര്‍ജി പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. അത്തരം ഡയലോഗിന്‍റെ പാത തെരഞ്ഞെടുക്കാതെ ഏകീകൃത കുര്‍ബാന ലോബിയുടെ പിടിയിലമര്‍ന്ന മേജര്‍ ആര്‍ച്ചുബിഷപ് നടത്തുന്ന ഒളിച്ചുകളിയെ വൈദിക യോഗം ശക്തമായി അപലപിച്ചു.
വത്തിക്കാനില്‍ ചെന്ന് പൗരസ്ത്യ കാര്യാലയത്തോടും മാര്‍പാപ്പയോടും അതിരൂപതയുടെ നിലപാട് അറിയിക്കുവാന്‍ വൈദിക യോഗം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററോട് അഭ്യര്‍ത്ഥിച്ചു. വൈദികരുടെയും ദൈവജനത്തിന്‍റയും ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള തീവ്രമായ ആഗ്രഹം വത്തിക്കാന്‍ അധികാരികളെ അറിയിക്കാമെന്ന് മാര്‍ ബോസ്കോ പുത്തൂര്‍ ഉറപ്പുനല്കി.
ഭൂമിയിടപാടു കേസില്‍ വത്തിക്കാന്‍ സിനഡിനോട് ആവശ്യപ്പെട്ട റെസ്റ്റിറ്റ്യൂഷന്‍റെ കാര്യത്തിലും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും വൈദികര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
ഏകികൃത കുര്‍ബാനയുടെ പേരില്‍ അതിരൂപതയിലെ ഡീക്കന്മാര്‍ക്ക് പട്ടം നല്കാതെ പിടിച്ചുവച്ചിരിക്കുന്നതിനെയും വൈദികര്‍ ഒറ്റക്കെട്ടായി അപലപിക്കുകയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ റോമില്‍ പോയി തിരിച്ചു വന്നാല്‍ ഉടന്‍ ഡീക്കന്മാര്‍ക്ക് പട്ടം കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍ വൈദികയോഗം വിളിച്ചുകൂട്ടിയതിന്‍റെ കാരണങ്ങളെ കുറിച്ച് അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ഫാ. ജോസ് ഇടശ്ശേരി സംസാരിക്കുകയുണ്ടായി. വൈദികര്‍ ഒന്നടങ്കം ഓരേ ശബ്ദത്തോടെ ജനാഭിമുഖ കുര്‍ബാനയ്ക്കായ് നിലപാടെടുത്ത സാഹചര്യത്തിൽ ഈ കാര്യത്തില്‍ അതിരൂപതയിലെ വൈദികരുടെ ഇടയില്‍ യാതൊരു വിഭാഗിയതയും ഇല്ലെന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വത്തിക്കാനില്‍ അറിയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഏകദേശം 50 ഓളം വൈദികര്‍ വൈദിക യോഗത്തില്‍ സംസാരിച്ചു. ആരാധനക്രമ പ്രതിസന്ധി പരിഹരിക്കാനായുള്ള വൈദീക യോഗത്തിന്റെ കർമ്മ പദ്ധതിയടങ്ങുന്ന വൈദികയോഗത്തിന്‍റെ പ്രസ്താവന ഫാ. രാജന്‍ പുന്നയ്ക്കല്‍ എഴുതി വായിക്കുകയും വൈദീക യോഗത്തിന്റെ ഏകകണ്ടെനയുള്ള അംഗീകാരത്തോടെ മാര്‍ ബോസ്കോയ്ക്കു സമര്‍പ്പിച്ചു. അതിരൂപത പ്രോട്ടോ സിഞ്ചെലുസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ യോഗത്തിന് സ്വാഗതം ആശംസിക്കുകയും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ നന്ദി പറയുകയും ചെയ്തു.
അതിരൂപത സംരക്ഷണ സമിതി
ഫാ. ജോസ് വൈലിക്കോടത്ത് (PRO)
9447576778